'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Monday, February 20, 2012

മുറിവ്

    ലക്ഷ്യമില്ലാതെ
അലഞ്ഞ് ,ഉഴറിനടപ്പാണ് അകം .
ഒന്നുറക്കെ കരയാന്‍ ,
ചിരിക്കാന്‍  കഴിയാതെ 
വല്ലാതെ വിഷമിക്കുന്നു .
ഹൃദയതാപത്തിന്നുരുക്കങ്ങളഴിക്കാന്‍..
എന്നെ ഒന്ന് സഹായിക്കാമോ?
എന്നെ 
മുഴുവാനായ് അറിഞ്ഞുകൊണ്ട്
ഹൃദയത്തില്‍ ഹൃദയത്താല്‍ 
തൊട്ടുകൊണ്ട്‌.
എങ്കില്‍
ഇവിടെ അല്‍പ്പം  വിശ്രമിച്ചോട്ടെ.

മഴ പെയുമോ?
മഴയെ എനിക്ക് പേടിയാണ്
എന്താണെന്നറിയില്ല
'മഴ ' എന്നാല്‍,
ചെകുത്താനെ പോലെ!
ഞാന്‍ 
അകത്തോട്ടു വരട്ടെ ?

സാന്ത്വനം :
അതെന്റെ  മുറിവില്‍ പുരട്ടുമോ ?
"മടിക്കണ്ട 
മുറിവ് പഴുത്തു ചലം ഒലിക്കുന്നതിനു മുന്‍പ്.
നിങ്ങള്‍ക്കറിയില്ലേ;
സാരമില്ല,
ഞാന്‍ ചോദിക്കുന്നവര്‍ക്കൊന്നും 
അറിയില്ല
എന്നെ
സംരക്ഷിക്കാന്‍
നിങ്ങള്‍ക്കുമാവില്ല  
അകാരണമായ 
ഒരു   
രോഗമാണ്  ഞാന്‍; 
എന്റെ വേറിട്ട  ശബ്ദം!

പറയാതെ  ഞാന്‍ ഇവിടെ നിന്നും അപ്രത്യക്ഷമാകും
എന്നെ  നിങ്ങള്‍ക്കൊരിക്കലും 
തടയാനാവില്ല  ?
'എന്റെ  മുറിവ്  കാണുമ്പോള്‍ ,
നിങ്ങള്‍ ഓടിയൊളിക്കും .... 
എങ്കിലും 
                                                                      ചോദിക്കുന്നു വീണ്ടും;
വിഷമതകളെ മൂടുവാന്‍
എന്റെ വ്രണം
ഉണക്കുവാന്‍
സാന്ത്വനം  നല്‍കാമോ ?
നില്‍ക്കൂ...

പേടിക്കണ്ട ,
ഞാന്‍ ഇവിടെ നിന്നും പോകുകയാണ്!

No comments:

Post a Comment