'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Tuesday, April 3, 2012

നിന്റെ മാത്രമല്ലേ പ്രണയമേ !














പ്രണയമേ ...,
മഴയായ് തൂവുന്ന താരുണ്യമേ
ഒരു നിമിഷം കൊണ്ടോരുകോടി ഹര്ഷബിന്ധുക്കള്‍ വിതറും
നീയാം നിര്‍ലജ്ജ പൌരുഷമേ
നിനക്ക് മുന്നില്‍ എന്റെ മന്ദസ്മിതം .........

നീറും നെഞ്ചിന്റെ മോഹങ്ങളും
കൊണ്ടോഴുകുമീ കാവേരി, നീരുവറ്റി കിടക്കുന്ന
ഇടനാഴികളില്‍ ഒരു തുള്ളിപ്രണയത്തിന്‍
ജലബോംബിനാല്‍ തകര്‍ക്കപെട്ടു കഴിഞ്ഞു !
ഒരു വേനല്‍ കാഴ്ചയായ് മറയുമ്പോഴും
എന്റെ കണ്ണീരിന്റെ സ്മ്രിതികളില്‍ നിങ്ങള്‍ക്കു സുഖമോ?

ആത്മാവിന്റെ ആകാശം മൂക്കുകുത്തി
താഴെ വീണാലും ചിരിക്കുന്നവര്‍
എവിടെ ? അവരുടെ കരുണയും സ്നേഹവും !
ഓരോരോ ദിനരാത്രങ്ങളിലും കാവേരി പാടുമ്പോള്‍
നിറമുള്ള സ്വപ്‌നങ്ങള്‍ ചാര്‍ത്തി ഓളങ്ങള്‍ കരയുമ്പോള്‍
ആരുമറിഞ്ഞില്ല നീറും നൊമ്പരത്തിന്‍ മൌനം !

നിന്റെ വാക്കുകള്‍ എന്‍ കാതില്‍
ചെമ്പരത്തി തിരുകിയതോ നിന്റെ പ്രണയം
എപ്പോഴും നിന്‍ സാമീപ്യസായൂജ്യം പുണരുവാന്‍
അലകള്‍തന്‍ കരങ്ങളുമായ് ഞാന്‍ നിന്നിലേക്കടുക്കവേ
നിന്റെ ഇരുട്ടില്‍ എനിക്ക് കുരുതി !

എന്റെ ഓളങ്ങളില്‍ നിന്റെ നൌക കുതിച്ചുപായുമ്പോള്‍
എന്റെ മാനസം ; ഈ കാവേരി കരഞ്ഞതും
കണ്ണീരിനാല്‍ സ്വപ്‌നങ്ങള്‍ നെയ്തതും നീ മറന്നു ..!
ഒടുവില്‍ പിഴക്കും ജീവിതം എന്റെയെന്നറിഞ്ഞപ്പോള്‍
എന്നെ മറന്നു... നീ മറഞ്ഞൊരു ലോകം
ഇന്നുമെനിക്കന്ന്യം!

എങ്കിലും അറിയുക , ഈ കാവേരി
നിന്റെ മാത്രമല്ലേ പ്രണയമേ !

No comments:

Post a Comment